Thursday, August 27, 2009

പ്രതികരണം

സിനിമയ്ക്ക് അമിത പ്രധാന്യ്ത നല്‍കുന്നത് ആപത്തു ആണെന്നാണ് സൂര്യ കൃഷ്ണ മൂര്‍ത്തി അഭിപ്രായ പ്പെടുന്നത്. ഒരു പരിതി വരെ അത് ശരിയാണെന്ന് സമ്മതിക്കാം. നാടകത്തെ ദുരൂഹ മയമാക്കിയതാണ്, ആ കലയുടെ തകര്‍ച്ചയ്ക്ക് കാരണം എന്ന് പറയുന്നതും സമ്മതിക്കവുന്നതാണ്. പക്ഷെ സൂര്യ കൃഷ്ണ മൂര്‍ത്തി അങ്ങനെ പറയുമ്പോള്‍ അതില്‍ എത്ര മാത്രം ആത്മാര്‍ത്ഥ ഉണ്ടെന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവാണ്. അരങ്ങില്‍ പ്രകാശവും നിഴലും സമന്വയിപ്പിച്ച് വര്‍ണ കാഴ്ചകള്‍ ഒരുക്കി ആസ്വാദനത്തിനു പുതിയ (എന്ന് പറയുവാന്‍ കഴിയുമോ -?)മാനങ്ങള്‍ തീര്‍ക്കുവാന്‍ ശ്രമിച്ചു എന്നത് കൊണ്ട് മാത്രം അദ്ദേഹത്തെ പൂര്‍ണമായി അം ഗികരിക്കണം എന്ന് വാശി പിടിക്കാന്‍ കഴിയില്ല. സത്യത്തില്‍ ദുരൂഹത ആയിരുന്നില്ല നാടകത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണം. സ്വയം ബുദ്ധി ജീവി ചമഞ്ഞ നാടകക്കാരന്‍ ആദ്യം തന്നെ ചെയ്തത് ആസ്വാദകനെ അവഗണിക്കുകയും അകറ്റി നിറുത്തുകയും ചെയ്തു. മറ്റൊരു വിഭാഗം നാടകത്തിനെ സിനിമയുമായി കൂട്ടിക്കുഴക്കുവാന്‍ ശ്രമിച്ചു. നാടകം കാണുവാന്‍ സഭയില്‍ എത്തിയവര്‍ക്ക് നാടകം എന്ന പേരില്‍ എന്തൊക്കെയോ കാണേണ്ടി വന്നു. സ്വാഭാവികമായും അതവനില്‍ വിരസതയുണ്ടാക്കി . ഈ വിരസ നാടകങ്ങളുടെ നിരയില്‍ സൂര്യയുടെ നാടകങ്ങളും കാണാം. കഴിഞ്ഞ വര്‍ഷം മുംബെയില്‍ അവതരിപ്പിച്ച സൂര്യയുടെ നാടകങ്ങള്‍ ശരാശരി നിലവാരം പുലര്‍ത്തുന്നവ ആയിരുന്നില്ല എന്ന് മാത്രമല്ല അസാരം വിരസമയവും ആയിരുന്നു. പലപ്പോഴും ആസ്വാദക ബുദ്ധിയെയും അയാളുടെ യുക്തി ബോധത്തെയും പരിഹസ്സിക്കുന്നതുമായിരുന്നു അവ. കലാമൂല്യവും പൌരാണീക പ്രധാന്യതയും ശാസ്ത്രീക സ്വഭാവം ഉള്ളതുമായ കലകള്‍ അവതരി- പ്പിക്കുന്നതില്‍ സൂര്യ കാണിച്ചിരുന്ന ആര്‍ജ്ജവത്തെ അംഗീകരിക്കുമ്പോള്‍ തന്നെ
നാടകത്തിന്‍റെ കാര്യത്തില്‍ അദ്ദേഹം ഏറെ മുന്നോട്ടു പോയില്ല എന്ന് പറയാതിരിക്കുവാന്‍ കഴിയില്ല. സിനിമയ്ക്ക് പ്രാധാന്യം നല്‍കിയത് കൊണ്ടു നാടകം നശിക്കും എന്നത് കേവലം മൂഡ വിശ്വാസം മാത്രമാണ്. നാടകം നാടകമാണെന്നും സിനിമ സിനിമയാണെന്നും തിരിച്ചറിയുവാന്‍ കഴിയുന്നവരാണ് ആസ്വാദകര്‍. സൂര്യ കൃഷ്ണ മൂര്‍ത്തിയെപ്പോലുള്ളവര്‍, അവരെ വഴി തെറ്റിപ്പിക്കതിരുന്നാല്‍ മതി.

No comments:

Post a Comment